ബാല്യം അനാഥമായിരുന്നില്ല,
കൗമാരവുമെന്നെ അനാഥനാക്കിയില്ല,
അനാഥ യൗവനമുനിക്കുണ്ടായിരുന്നില്ല,
പക്ഷെ, ഇന്നെൻ വാർധക്യത്തിൽ-
ഞാനനാഥനാണ്..
അറിഞ്ഞു ചെയ്‌ത തെറ്റുകളല്ല-
ഞാൻ കണ്ട നന്മകൾ തെറ്റുകളായോ?
ആഗ്രഹങ്ങളും, മോഹങ്ങളും ബലിയാടാക്കിയും,
രാത്രികളെ പകലുകളാക്കിയും,
എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നെയ്തു- ഞാൻ..
ഉഷ്ണവും, ശൈത്യവുമെന്നെ മടിയനാക്കിയില്ല,
മഴയും, വെയിലുമെന്റെ വഴി മുടക്കിയില്ല,
പക്ഷെ, സ്നേഹമായ്, രക്തബന്ധങ്ങളായ്-
ഞാൻ കണ്ട സ്വപ്‌നങ്ങൾ- ഇന്നെന്നോടാക്രോശിക്കുന്നു,
പാടിയടച്ചാട്ടിയോടിക്കുന്നതിനു മുന്നേ-
ഇറങ്ങിപോയിക്കൂടെയെന്നു നീരസപ്പെടുന്നെൻ മാനസം,..
സമയമായെന്ന് തിരിച്ചറിയുന്നു ഞാൻ,
വൃദ്ധസദനത്തിൻ തുറന്ന വാതിലുകളെനിക്ക് സ്വാഗതമോതുന്നു,
തീരാ പരീക്ഷണമായ് ആ നടുക്കളത്തിൽ കിടന്നു പിടയുന്നെൻ സ്വപ്‌നങ്ങൾ,
വയ്യ, ഇനി തോൽക്കാൻ വയ്യ,
മൃത്യു ദേവാ, കാത്തിരിക്കാൻ വയ്യ നിന്നെ,
മരണമേ, സ്വയം വരിക്കുന്നു നിന്നെ ഞാൻ,
അവസാനമെങ്കിലും തിരിച്ചറിയുന്നു ഞാൻ,
എൻ പാപക്കറകൾ കഴുകിക്കളയാൻ നീ നല്കിയതീ ജൻമമെന്ന്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ