അക്ഷരങ്ങൾക്കൊന്നും പഴയ ഭംഗി ഇല്ല, വരികൾക്കിടയിലെ രക്തക്കറകൾ കാരണം അവ്യക്തമായ കാവ്യങ്ങൾ.. തൂലികക്കിന്നും വിലയുണ്ടെന്ന തിരിച്ചറിവായിരിക്കാം ഒരിക്കൽകൂടി എന്നെ മോഹിപ്പിക്കുന്നത് , പക്ഷേ, വിഫലമാവുമെന്നുറപ്പുള്ള ശ്രമങ്ങൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്. ഞാനെന്ന നീരസം, ഞാനെന്ന അസൂയകൾ , ഞാനെന്ന അഹങ്കാരങ്ങൾ , ഞാനെന്ന എന്നിലെ നിശ്വാസം, അണപൊട്ടി ഒഴുകുന്ന ആ കുത്തൊലിപ്പിൽ നഷ്ടപെട്ട വരികൾക്ക് പറയാനുണ്ടായിരുന്നു ഒരുപാട്, എന്നിലെ ഇന്നലെകളെക്കുറിച്ച്.. നീയെഴുതുന്ന കാവ്യങ്ങൾക് പുറംചട്ട പണിയുന്ന എന്റെ വരികൾക്കെങ്ങനെ- പൊടിപിടിക്കാതിരിക്കും ,ഞാനെന്നും പുറം മോടിയിൽ അഹങ്കരിച്ചവനല്ലേ.. നിന്നിലെ പൂർണതയിലേക്കുള്ള കാവാടമായെങ്കിലും പരിഗണിച്ചിരുന്നെങ്കിൽ.. കാടുകയറിയ ചിന്തകൾക്ക് വള്ളിപ്പടർപ്പുകൾ മതിലുകൾ പണിയില്ലാർന്നു.