അക്ഷരങ്ങൾക്കൊന്നും പഴയ ഭംഗി ഇല്ല,
വരികൾക്കിടയിലെ രക്തക്കറകൾ കാരണം
അവ്യക്തമായ കാവ്യങ്ങൾ..
തൂലികക്കിന്നും വിലയുണ്ടെന്ന തിരിച്ചറിവായിരിക്കാം ഒരിക്കൽകൂടി എന്നെ മോഹിപ്പിക്കുന്നത് ,
പക്ഷേ, വിഫലമാവുമെന്നുറപ്പുള്ള ശ്രമങ്ങൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്.
ഞാനെന്ന നീരസം,
ഞാനെന്ന അസൂയകൾ ,
ഞാനെന്ന അഹങ്കാരങ്ങൾ ,
ഞാനെന്ന എന്നിലെ നിശ്വാസം,
അണപൊട്ടി ഒഴുകുന്ന ആ കുത്തൊലിപ്പിൽ നഷ്ടപെട്ട വരികൾക്ക് പറയാനുണ്ടായിരുന്നു ഒരുപാട്, എന്നിലെ ഇന്നലെകളെക്കുറിച്ച്..
നീയെഴുതുന്ന കാവ്യങ്ങൾക് പുറംചട്ട പണിയുന്ന എന്റെ വരികൾക്കെങ്ങനെ- പൊടിപിടിക്കാതിരിക്കും ,ഞാനെന്നും പുറം മോടിയിൽ അഹങ്കരിച്ചവനല്ലേ..
നിന്നിലെ പൂർണതയിലേക്കുള്ള കാവാടമായെങ്കിലും പരിഗണിച്ചിരുന്നെങ്കിൽ..
കാടുകയറിയ ചിന്തകൾക്ക് വള്ളിപ്പടർപ്പുകൾ മതിലുകൾ പണിയില്ലാർന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ