ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വെളിച്ചം

ഇരുട്ടിന്റെ വെളിച്ചം തേടി ഞാൻ യാത്ര തിരിച്ചു  കാണാമറയാത്തൊരു നിലാ ദീപം എന്നാരോ മൊഴിഞ്ഞതോർത്തു നടന്നു ക്ഷീണിച്ചിരിക്കുന്നു , അലഞ്ഞു മുഷിഞ്ഞിരിക്കുന്നു കാറ്റും കോളും കഴിഞ്, വെളിച്ചമുള്ള നാളെയെ ഭാവനകളിൽ മാത്രമേ ഞാൻ കണ്ടുള്ളു.. അന്വേഷിപ്പിവിൻ, നിന്റെ  ദേവനും നിന്റെ ദൈവവും നീ തന്നെയെന്ന് നിന്റെ ഉള്ളിൽ നിന്നു മന്ത്രിക്കും വരെ കവിയുടെ വാക്കുകളിലെ കാപട്യം തിരിച്ചറിഞ്ഞപ്പോൾ എന്നിൽ ദൃശ്യമായ അറിവായിരുന്നില്ലേ ഞാൻ അന്വേഷിച്ച വെളിച്ചം! കവി പറയാതെ പറഞ്ഞുവെച്ചതും ഇതു തന്നെയായിരിക്കാം ... ആച്ചി 🖊️
ഈയിടെയുള്ള പോസ്റ്റുകൾ

ജീവാനാ ❣️

 പൊഴിയുമോരോ പനിനീർപൂവിന്നു - മറിയാത്ത മാത്രയിൽ നിഴലായ് നമ്മൾ ഇടറുന്ന സ്വരനാളങ്ങളിൽ- ഇടതൂർന്ന സ്വപനങ്ങളായ്  മരുപ്പച്ച തേടിയ നിനവുള്ള നിൻ  ഓർമകൾ മരം പെയ്ത നടവഴികളിൽ  കൂട്ടായ് പാടിയ പാട്ടിന്നുമറിയില്ല - മണലായ്‌ കുന്നുകൂടിയ  നയങ്ങളുടെ മർമ്മരം കവിത ചൊല്ലീടുന്നു , കണ്ഠമിടറുന്നു  കാഴ്ചക്കു തിരശീല ഭാണ്ഡമാം ദുഖമായൊഴുകി പ്രാണാ... ജീവാനാ , നീയാം എൻ മരിക്കാത്ത ഓര്മകളുമായ്   നിൻ മാറിലായ് ഞാനുറങ്ങട്ടെ ആച്ചി ✍️🏻

ഉത്തരം നൽകൂ ?!

  സ്വപ്നങ്ങളേ  ,  നിൻ   ചാരെ   ഒത്തിരി   കിസ്സ   പറഞ്ഞു   ഞാനിരുന്നിടാം ... കാലമേ  ,  നിൻ   മാറിൽ   ചേർന്ന്   അലിഞ്ഞിടാം ... നിലാവിൻ   വർണ്ണങ്ങൾ   എന്നിൽ   പകർന്നിടൂ  ! കാണാത്ത   കാഴ്ചകളിൽ   എനിക്ക്   വെളിച്ചമാവൂ  ! മരുപ്പച്ച   തേടിയുള്ള   ഈ   യാത്രയിലെനിക്ക്   ദാഹജലമാവൂ  ..! മരിപ്പിന്റെ   വിരഹങ്ങളേ  ,  നിൻ   കണ്ണുകളെനിക്ക്   നിശ്വാസത്തിലെവിടെയെക്കയോ   കാഴ്ചകളാവുന്നു  ! മൗനത്തിൻ   അർത്ഥങ്ങളായ്   ആരും   പറയാത്ത  ,  ആരിലും   രമിക്കാത്ത   മോഹങ്ങളേ  , ശൂന്യതകളിലേക്കൊരു   വഴിയാവൂ  ... ആടിത്തീർത്ത   ഇന്നലെകളേ  , നാളെയില്ലെന്ന   സത്യം   എന്നിൽ   നിന്നെടുത്തെറിയൂ  ... ഉത്തരം   നൽകൂ  ?!  നാളെയെ   തേടാത്ത   എന്നിൽ   നീ   പാകിയ   വിത്തിനെന്തിന്   പൂർണ   ചന്ദ്രന്റെ   ശോഭ   നൽകി  !?

നിലാ സ്വപ്നം ☺️

രാവ്   മാഞിട്ടും   കിതക്കുന്ന എൻ   ഹൃദയം ,  നിലക്കാതെ   മീട്ടുന്ന   വീണകള്‍ക്ക്   അലങ്കരമാവുന്നുവോ  !.. പ്രണയ   ഗാനമെ ,  നിൻ   അനുപല്ലവിയില്‍   മറ്റൊരു   ശ്രുധിയായ്   ഞാനാണയട്ടെ ... താളങ്ങളെല്ലാം   മറ്റൊരു   ശ്രുധിയിലായ്   ചേരുന്നു   ഇന്നെൻ   കാതിനു   പാട്ട് ,  നാമറിയാതെ   കൈമാറിയ   വിരഹങ്ങൾ   മാത്രം   🥀 ആച്ചി ✍️

വാസുവേട്ടന്റെ കട (ഒരു അടിപൊളി ഊണിന്റെ കഥ)

ഇതൊരു paid പ്രൊമോഷൻ ഒന്നും അല്ലാട്ടോ, ചില സന്തോഷങ്ങൾ പങ്കുവെക്കുമ്പോൾ ഇരട്ടി മധുരം ണ്ടാവല്ലോ, അങ്ങനത്തെ ഒന്നാണിത്.  യാത്രകൾ മനസിനും ശരീരത്തിനും ഉണർവേകുന്നതുപോലെ നാവിനും പുതു രുചികൾ സമ്മാനിക്കാറുണ്ട്, അത്തരത്തിലൊരു രുചി കഴിഞ്ഞ ദിവസങ്ങളിലെ യാത്രയും സമ്മാനിച്ചിരുന്നു.  മലകളും പുഴകളും വെള്ളച്ചാട്ടങ്ങളും എന്നും മനസ്സിന് കുളിരേകുന്നവയാണ്, കൊറോണ കാരണം ഒന്ന് മനസ്സറിഞ്ഞു നീട്ടിപ്പിച്ചൊരു റൈഡ് അടിച്ചിട്ട് കൊറേ ആയി. വല്ലാണ്ട് ഉള്ളിന്ന് പ്രചോദനം ഉണ്ട്, പക്ഷെ എന്താ ചെയ്യാ. ഇങ്ങനെ.. കാത്തിരിക്കാൻ തുടങ്ങിട്ട് കൊറേ ആയി, അപ്പോഴാണ് ചെറിയ ഇളവുകളൊക്കെ സർക്കാർ പ്രഖ്യാപിക്കുന്നത്, പിന്നെ ഒന്നും ആലോജിച്ചില്ല. അടുത്ത് തന്നെ പുയ്യാപ്ല ആവാൻ പോവുന്ന ഉനൂനെ വിളിച്ചു, ഓനിത് കേൾക്കാൻ കാത്തു നിൽക്കുന്ന പോലെ ആയന്. അങ്ങനെ സെറ്റ് ആക്കി പവറിൽ മ്മൾ ബുള്ളറ്റ് മുരുണ്ടി. ഇങ്ങനെ ആയിരുന്നു ഈ യാത്ര ഉണ്ടായത്. എന്തായാലും ആ യാത്രയെ കുറിച്ച് പിന്നീടാവാം.  ഇപ്പൊ ഞമ്മളെ വിഷയം വാസുവേട്ടന്റെ കടയാണല്ലോ, യാത്രയുടെ 2ആം ദിവസം വളരെ യാദർഷികമായാണ് വഴിയരികിൽ കണ്ട ഐസ്ക്രീം കഴിക്കാൻ തോന്നിയത്. അങ്ങനെ ഐസ്ക്രീം കഴിച്ച് ഒന്നും, രണ്ടും പ

മൃത്യു

ബീജമേ,  നീയെനിക്കൊരല്പം സമയം താ.. അഹന്തയിലാണെന്നു എന്നിലൊരു ഓർമപ്പെടുത്തലായി വാ..  ശിരസ്സിൽ നിന്നൊരല്പം ഞാനെടുക്കുന്നു ; പാദുകം വണങ്ങി വീണ്ടും തുടങ്ങുന്നു- കയ്പു വെച്ച ഓർമകളിൽ നിനക്കൊരു സൗധം പണിഞ്ഞിരുന്നു ഞാൻ,  പക്ഷെ ഓർമകളിൽ കയ്പുണ്ടെന്ന സത്യം സ്നേഹമായി നിന്നിൽ ചേർന്നില്ല.  മരണമേ നിയെന്നെ മോഹിപ്പിക്കുന്നു..  പൊരുതാൻ മനസ്സില്ലെന്ന സത്യം - എന്നിലൊരു തീക്കനലായ് ആളുന്നുണ്ട്,  മൃതുവിനെ പുൽകാൻ,  ബ്രഹ്മം വരിക്കാൻ  രാവന്റെ പേടകത്തിൽ നീ സത്യത്തെ തിരയ്യ്‌,   ഹോമിക്കുന്നു ഞാൻ, ഹോമിക്കാനൊരു ക്ഷേത്ര മണ്ഡപം പണിയ്യുന്നു.. മനസാ പുത്രീ, മേഘമായ് മഴയായ് കാറ്റായ് തുടരൂ ..

വഴികൾ

വഴികൾ ശൂന്യമാവുന്നു..  എല്ലാം ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്.   പേരുകൾ നൽകി പലതിനെയും നാം വേർതിരിച്ചു,  മതിയാവാഞ്ഞിട്ട് - വേർതിരിക്കാനായ് പല പേരുകൾക്കായി നാമിന്നും പരതുന്നു.. നമ്മെ, ഞാനും നിയുമെന്ന് പറഞ്ഞു പഠിപ്പിച്ചവരെല്ലാം മണ്ണിനടിയിൽ വിശ്രമിക്കുന്നു,  ഏതൊരസ്തിത്വവും മികച്ചതാണെന്ന് തെളിയിക്കപ്പെട്ടോ?  കടലാസു പുസ്തകം കഷ്ണങ്ങളായായ് വീണ്ടും മുറിക്കപ്പെടുന്നു.. എഴുതി തെറ്റുമ്പോൾ വലിച്ചെറിയുന്നത്  വരെ ആയുസുള്ള അഹങ്കാരങ്ങൾ! അതിനു ചിലർ പല വർണങ്ങൾ കൊടുത്തു- അന്ത്യമെല്ലാം ചവറ്റുകൊട്ടയിലേക്കെന്ന സത്യം വിസ്മരിച്ചുകൊണ്ട്. വഴി- മാറി കൊടുക്കേണ്ടവ- വഴികളറിയാതെ ലക്ഷ്യം തേടുന്നു. വഴികൾ, നിന്റെ വഴികൾ- അതു തന്നെയല്ലേ ലക്ഷ്യമാകേണ്ടത്.?