വഴികൾ ശൂന്യമാവുന്നു..
എല്ലാം ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്.
പേരുകൾ നൽകി പലതിനെയും നാം വേർതിരിച്ചു,
മതിയാവാഞ്ഞിട്ട് -
വേർതിരിക്കാനായ് പല പേരുകൾക്കായി നാമിന്നും പരതുന്നു..
നമ്മെ, ഞാനും നിയുമെന്ന് പറഞ്ഞു പഠിപ്പിച്ചവരെല്ലാം മണ്ണിനടിയിൽ വിശ്രമിക്കുന്നു,
ഏതൊരസ്തിത്വവും മികച്ചതാണെന്ന് തെളിയിക്കപ്പെട്ടോ?
കടലാസു പുസ്തകം കഷ്ണങ്ങളായായ് വീണ്ടും മുറിക്കപ്പെടുന്നു..
എഴുതി തെറ്റുമ്പോൾ വലിച്ചെറിയുന്നത് വരെ ആയുസുള്ള അഹങ്കാരങ്ങൾ!
അതിനു ചിലർ പല വർണങ്ങൾ കൊടുത്തു-
അന്ത്യമെല്ലാം ചവറ്റുകൊട്ടയിലേക്കെന്ന സത്യം വിസ്മരിച്ചുകൊണ്ട്.
വഴി- മാറി കൊടുക്കേണ്ടവ-
വഴികളറിയാതെ ലക്ഷ്യം തേടുന്നു.
വഴികൾ, നിന്റെ വഴികൾ-
അതു തന്നെയല്ലേ ലക്ഷ്യമാകേണ്ടത്.?
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ