ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വാസുവേട്ടന്റെ കട (ഒരു അടിപൊളി ഊണിന്റെ കഥ)

ഇതൊരു paid പ്രൊമോഷൻ ഒന്നും അല്ലാട്ടോ, ചില സന്തോഷങ്ങൾ പങ്കുവെക്കുമ്പോൾ ഇരട്ടി മധുരം ണ്ടാവല്ലോ, അങ്ങനത്തെ ഒന്നാണിത്. 
യാത്രകൾ മനസിനും ശരീരത്തിനും ഉണർവേകുന്നതുപോലെ നാവിനും പുതു രുചികൾ സമ്മാനിക്കാറുണ്ട്, അത്തരത്തിലൊരു രുചി കഴിഞ്ഞ ദിവസങ്ങളിലെ യാത്രയും സമ്മാനിച്ചിരുന്നു. 
മലകളും പുഴകളും വെള്ളച്ചാട്ടങ്ങളും എന്നും മനസ്സിന് കുളിരേകുന്നവയാണ്, കൊറോണ കാരണം ഒന്ന് മനസ്സറിഞ്ഞു നീട്ടിപ്പിച്ചൊരു റൈഡ് അടിച്ചിട്ട് കൊറേ ആയി. വല്ലാണ്ട് ഉള്ളിന്ന് പ്രചോദനം ഉണ്ട്, പക്ഷെ എന്താ ചെയ്യാ.
ഇങ്ങനെ.. കാത്തിരിക്കാൻ തുടങ്ങിട്ട് കൊറേ ആയി, അപ്പോഴാണ് ചെറിയ ഇളവുകളൊക്കെ സർക്കാർ പ്രഖ്യാപിക്കുന്നത്, പിന്നെ ഒന്നും ആലോജിച്ചില്ല. അടുത്ത് തന്നെ പുയ്യാപ്ല ആവാൻ പോവുന്ന ഉനൂനെ വിളിച്ചു, ഓനിത് കേൾക്കാൻ കാത്തു നിൽക്കുന്ന പോലെ ആയന്.
അങ്ങനെ സെറ്റ് ആക്കി പവറിൽ മ്മൾ ബുള്ളറ്റ് മുരുണ്ടി. ഇങ്ങനെ ആയിരുന്നു ഈ യാത്ര ഉണ്ടായത്. എന്തായാലും ആ യാത്രയെ കുറിച്ച് പിന്നീടാവാം. 
ഇപ്പൊ ഞമ്മളെ വിഷയം വാസുവേട്ടന്റെ കടയാണല്ലോ, യാത്രയുടെ 2ആം ദിവസം വളരെ യാദർഷികമായാണ് വഴിയരികിൽ കണ്ട ഐസ്ക്രീം കഴിക്കാൻ തോന്നിയത്. അങ്ങനെ ഐസ്ക്രീം കഴിച്ച് ഒന്നും, രണ്ടും പറഞ്ഞിരിക്കുമ്പോ എവിടെയാണ് നല്ല ഊണ് കിട്ടുക എന്ന് ഐസ്ക്രീം വില്കുന്നയാളോട് തിരക്കി?  ഒന്നാലോചിച്ചിട്ട് അയാൾ പറഞ്ഞു,  വാസുവേട്ടന്റെ കടയിൽ പൊയ്ക്കോളൂന്ന്. ഞമ്മകേതു വാസുവേട്ടൻ! അപ്പോ അയാൾ പറയാണ് google ചെയ്യാൻ. ആഹാ!! google ഇൽ ഒക്കെ ണ്ടല്ലേ, അപ്പൊ ഫേമസ് ആണ്. "വേഗം വിട്ടോളി മക്കളെ 3 മണി ആയില്ലെന്നയാൾ, അങ്ങനെ അവിടെന്ന് 8 km അകലെ ചാലക്കുടി റോഡിൽ ഉള്ള വാസുവേട്ടന്റെ കടയിലേക്ക്. പ്രതീക്ഷിച്ചതു പോലെ നല്ല തിരക്ക് ണ്ടായിരുന്നു. ഒരു കല്യാണ വീടിന്റെ മുൻപിൽ എന്ന പോലെ 10-15 കാറുകൾ കുറെയേറെ ബൈക്ക് കൾ. അകത്തേക്ക് കയറി. നല്ല തിരക്കുണ്ട്, കൂടെ നല്ല അടിപൊളി smell ഉം. 
മീൻ പൊരിചെയന്റേം, ബീഫിന്റെം പിന്നെ സാമ്പാറിന്റേം ഒക്കെ, വേഗം അടുത്ത് തന്നെ കണ്ട സീറ്റിലേക്ക് ഇരുന്നു. ഓർഡർ കൊടുത്തു. ചോറും സാമ്പാറും, 4-5 കറികളും കൂടെ മീൻ പൊള്ളിച്ചതും. ആഹാ അടിപൊളി ഊണ്, അങ്ങനെ relaxayitt ചോറുണ്ടു അവസാനം ഇതൊന്നും പോരാഞ്ഞിട്ട് ഇനിയെന്താ കഴിക്കാ എന്നായി ഉനൈസ്, ന്നാ പിന്നെ ബീഫ് ആയിക്കോട്ടേന്ന് ഞാൻ. മ്മൾ മാത്രം മോശാക്കാൻ പാടില്ലാലോ.
ബീഫ് കൊണ്ട് വന്നത് വാസുവേട്ടന്റെ മോൻ (ശിവേട്ടന്റെ ) ആയിരുന്നു, മൂപ്പരെ വക ബീഫ് കഴിക്കാനുള്ള സ്പെഷ്യൽ നിർദേശങ്ങളും. ചോറിന്റേം കറിന്റേം കൂടെ കൂട്ടാതെ ബീഫ് മാത്രം എടുത്ത് കഴിച്ചോക്കാൻ പറഞ്ഞു. 
ആഹാ കൊള്ളാലോ. വെറൈറ്റി ടേസ്റ്റ്. ആദ്യായിട്ടാണ് ഇങ്ങനെ ഒരു രുചി കിട്ടുന്നത്. മീൻ പൊള്ളിച്ചത് ഒരു രക്ഷേം ഇല്ല. അസാധ്യം, വൈബോസ്കി.
അങ്ങനെ വയറും മനസ്സും നിറച്ചു. ഇറങ്ങാൻ നേരം ശിവേട്ടന്റെ ചോദ്യം റൈഡേഴ്‌സ് ആണോന്ന്??  അതേന്നു പറയുമ്പോ തിരിച്ചറിഞ്ഞതിലുള്ള സന്തോഷം വേറേം.  
എന്നിട്ട്  ഒരു അടിപൊളി സ്ഥലവും പറഞ്ഞു തന്നു പോയി കാണാൻ. 
വാസുവേട്ടന്റെ മകനാണ് ഞമ്മളെ ശിവേട്ടൻ. മൂപ്പരാണ് ഇപ്പൊ ഇത് നോക്കി നടത്തുന്നത്, വാസുവേട്ടൻ മരിച്ചിട്ട് കുറച്ചായി, പക്ഷെ അദ്ദേഹത്തിന്റെ കൈപ്പുണ്യം മക്കൾക്കും കിട്ടിട്ടുണ്ടെന്ന് അവിടെത്തുകാർ പറഞ്ഞു. അങ്ങനെ നല്ലൊരു ഊണിനു നന്ദിയും പറഞ്ഞു, ഇനിം വരാം എന്നും വാക്ക് പറഞ്ഞു അവിടെന്ന് ഇറങ്ങി. വീണ്ടും യാത്ര തുടർന്നു...

Address ചുവടെ കൊടുക്കാം 
വാസുവേട്ടന്റെ കട
എലഞ്ഞിപ്ര
തൃശൂർ - എറണാകുളം ഹൈവേ 
ചാലക്കുടിന്നു അതിരപ്പിള്ളി റോഡിൽ 1km മുന്നോട്ട് പോയാൽ.
Estd:1972

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വെളിച്ചം

ഇരുട്ടിന്റെ വെളിച്ചം തേടി ഞാൻ യാത്ര തിരിച്ചു  കാണാമറയാത്തൊരു നിലാ ദീപം എന്നാരോ മൊഴിഞ്ഞതോർത്തു നടന്നു ക്ഷീണിച്ചിരിക്കുന്നു , അലഞ്ഞു മുഷിഞ്ഞിരിക്കുന്നു കാറ്റും കോളും കഴിഞ്, വെളിച്ചമുള്ള നാളെയെ ഭാവനകളിൽ മാത്രമേ ഞാൻ കണ്ടുള്ളു.. അന്വേഷിപ്പിവിൻ, നിന്റെ  ദേവനും നിന്റെ ദൈവവും നീ തന്നെയെന്ന് നിന്റെ ഉള്ളിൽ നിന്നു മന്ത്രിക്കും വരെ കവിയുടെ വാക്കുകളിലെ കാപട്യം തിരിച്ചറിഞ്ഞപ്പോൾ എന്നിൽ ദൃശ്യമായ അറിവായിരുന്നില്ലേ ഞാൻ അന്വേഷിച്ച വെളിച്ചം! കവി പറയാതെ പറഞ്ഞുവെച്ചതും ഇതു തന്നെയായിരിക്കാം ... ആച്ചി 🖊️

വേനൽ

                                              പുഴ  മേഘത്തോട്  ചോദിച്ചു?                             കര കടലിനോട് ചോദിച്ചു?                               മരങ്ങൾ കിളികളോട് ചോദിച്ചു ?                 കുട്ടി അമ്മയോട് ചോദിച്ചു ,മഴയെന്തേ വരാഞ്ഞത് ??                 വറ്റിയ പുഴകൾക്കറിയില്ല ,                   മലിനമാക്കപ്പെട്ട  കടലിനുമറിയില്ല.                   അമ്മ ഉത്തരം നൽകി!!                           മഴ പിണങ്ങിയതാണെന്ന്.. സ്വാർത്ഥനായ മനുഷ്യനോട് ,                 എന്നിട്ടവനിപ്പോൾ മഴയെ പരതുന്നു -                 അവന്റെ പരീക്ഷണ ശാലയിൽ..