ബീജമേ, നീയെനിക്കൊരല്പം സമയം താ..
അഹന്തയിലാണെന്നു എന്നിലൊരു ഓർമപ്പെടുത്തലായി വാ..
ശിരസ്സിൽ നിന്നൊരല്പം ഞാനെടുക്കുന്നു ;
പാദുകം വണങ്ങി വീണ്ടും തുടങ്ങുന്നു-
കയ്പു വെച്ച ഓർമകളിൽ നിനക്കൊരു സൗധം പണിഞ്ഞിരുന്നു ഞാൻ,
പക്ഷെ ഓർമകളിൽ കയ്പുണ്ടെന്ന സത്യം സ്നേഹമായി നിന്നിൽ ചേർന്നില്ല.
മരണമേ നിയെന്നെ മോഹിപ്പിക്കുന്നു..
പൊരുതാൻ മനസ്സില്ലെന്ന സത്യം -
എന്നിലൊരു തീക്കനലായ് ആളുന്നുണ്ട്,
മൃതുവിനെ പുൽകാൻ, ബ്രഹ്മം വരിക്കാൻ
രാവന്റെ പേടകത്തിൽ നീ സത്യത്തെ തിരയ്യ്,
ഹോമിക്കുന്നു ഞാൻ, ഹോമിക്കാനൊരു ക്ഷേത്ര മണ്ഡപം പണിയ്യുന്നു..
മനസാ പുത്രീ, മേഘമായ് മഴയായ് കാറ്റായ് തുടരൂ ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ