ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മരണം

 


മരണത്തിന്റെ നിറം കറുപ്പാണോ?

ആര് പറഞ്ഞു മരണത്തിന്  നിറം ഉണ്ടെന്ന്?

ഇല്ലേ???
നിറമിലെങ്കിലും മരണം ഇരുട്ടല്ലേ-

ഇരുട്ടിന്റെ നിറം കറുപ്പല്ലേ, അപ്പോൾ മരണത്തിന്റെ നിറവും അത് തന്നെ.


ഇരുട്ടിനെ എനിക്ക് പേടിയായിരുന്നു- കറുപ്പിന്റെ-
സൗന്ദര്യം കണ്ടെത്തുന്നത് വരെ,

പക്ഷെ ഇന്ന് ഞാൻ ഇരുട്ടിനെ സ്നേഹിക്കുന്നു-
മരണത്തെ സ്നേഹിക്കുന്നത്പോലെ...


എന്റെ യാത്രകൾക്ക് ലക്ഷ്യങ്ങളുണ്ട്,

കൊതി തീരാതെ ഞാൻ സഞ്ചരിക്കുന്നു..
എന്റെ മരണത്തെ കണ്ടെത്തുന്നത് വരെ,

എന്റെ മരണം, അതാണെന്റെ  ലക്‌ഷ്യം,

നാഥന് ഞാൻ കൊടുക്കുന്ന ഉത്തരങ്ങൾ,

അതിനുവേണ്ടി ഞാൻ സഞ്ചാരിയായി, അല്ല എന്നെ -

സഞ്ചാരിയാക്കി.. എല്ലാം നിന്റെ തീരുമാനങ്ങൾ, ഞാൻ നിന്റെ- 
അടിമയല്ലയോ,

ഇരുൾ വീണ വഴികൾ മാത്രമെനിക്ക് പരിചയമുള്ളൂ,
നീ നൽകിയ വെളിച്ചം വിസ്മരിച്ചീ പാപിയാം സ്വാർത്ഥൻ,

ഒരു വേള മനുഷ്യനായ് ജീവിച്ചിരുന്നേൽ,
ഒരു വിത്തു വിതച്ചിരുന്നേൽ,
തണലായ്‌ മാറിയിരുന്നേൽ,
ഇടാറില്ലായിരുന്നെൻ ഹൃദയം,

അസ്തമയത്തിനു സമയമായെന്നറിയുമ്പോൾ-
വൈകിയ ചിന്തകളെന്തിനു  നൽകി,

നിൻ വിചാരണം, അസ്ത്രങ്ങളായ്-
നെഞ്ചിൽ തറക്കുന്നു,

അശ്രു പൊടിയുന്നു, ഹൃദയ വേദനയ്ക്ക് കണ്ണീരിന്റെ അലങ്കാരമാണ്,
പാപ മോചനം നൽകൂ..

നശ്വര ജീവിതമേ,
മരണം കൊണ്ടെന്നിൽ വെളിച്ചമേകൂ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വാസുവേട്ടന്റെ കട (ഒരു അടിപൊളി ഊണിന്റെ കഥ)

ഇതൊരു paid പ്രൊമോഷൻ ഒന്നും അല്ലാട്ടോ, ചില സന്തോഷങ്ങൾ പങ്കുവെക്കുമ്പോൾ ഇരട്ടി മധുരം ണ്ടാവല്ലോ, അങ്ങനത്തെ ഒന്നാണിത്.  യാത്രകൾ മനസിനും ശരീരത്തിനും ഉണർവേകുന്നതുപോലെ നാവിനും പുതു രുചികൾ സമ്മാനിക്കാറുണ്ട്, അത്തരത്തിലൊരു രുചി കഴിഞ്ഞ ദിവസങ്ങളിലെ യാത്രയും സമ്മാനിച്ചിരുന്നു.  മലകളും പുഴകളും വെള്ളച്ചാട്ടങ്ങളും എന്നും മനസ്സിന് കുളിരേകുന്നവയാണ്, കൊറോണ കാരണം ഒന്ന് മനസ്സറിഞ്ഞു നീട്ടിപ്പിച്ചൊരു റൈഡ് അടിച്ചിട്ട് കൊറേ ആയി. വല്ലാണ്ട് ഉള്ളിന്ന് പ്രചോദനം ഉണ്ട്, പക്ഷെ എന്താ ചെയ്യാ. ഇങ്ങനെ.. കാത്തിരിക്കാൻ തുടങ്ങിട്ട് കൊറേ ആയി, അപ്പോഴാണ് ചെറിയ ഇളവുകളൊക്കെ സർക്കാർ പ്രഖ്യാപിക്കുന്നത്, പിന്നെ ഒന്നും ആലോജിച്ചില്ല. അടുത്ത് തന്നെ പുയ്യാപ്ല ആവാൻ പോവുന്ന ഉനൂനെ വിളിച്ചു, ഓനിത് കേൾക്കാൻ കാത്തു നിൽക്കുന്ന പോലെ ആയന്. അങ്ങനെ സെറ്റ് ആക്കി പവറിൽ മ്മൾ ബുള്ളറ്റ് മുരുണ്ടി. ഇങ്ങനെ ആയിരുന്നു ഈ യാത്ര ഉണ്ടായത്. എന്തായാലും ആ യാത്രയെ കുറിച്ച് പിന്നീടാവാം.  ഇപ്പൊ ഞമ്മളെ വിഷയം വാസുവേട്ടന്റെ കടയാണല്ലോ, യാത്രയുടെ 2ആം ദിവസം വളരെ യാദർഷികമായാണ് വഴിയരികിൽ കണ്ട ഐസ്ക്രീം കഴിക്കാൻ തോന്നിയത്. അങ്ങനെ ഐസ്ക്രീം കഴിച്ച് ഒന്നും, രണ്ടും പ

വെളിച്ചം

ഇരുട്ടിന്റെ വെളിച്ചം തേടി ഞാൻ യാത്ര തിരിച്ചു  കാണാമറയാത്തൊരു നിലാ ദീപം എന്നാരോ മൊഴിഞ്ഞതോർത്തു നടന്നു ക്ഷീണിച്ചിരിക്കുന്നു , അലഞ്ഞു മുഷിഞ്ഞിരിക്കുന്നു കാറ്റും കോളും കഴിഞ്, വെളിച്ചമുള്ള നാളെയെ ഭാവനകളിൽ മാത്രമേ ഞാൻ കണ്ടുള്ളു.. അന്വേഷിപ്പിവിൻ, നിന്റെ  ദേവനും നിന്റെ ദൈവവും നീ തന്നെയെന്ന് നിന്റെ ഉള്ളിൽ നിന്നു മന്ത്രിക്കും വരെ കവിയുടെ വാക്കുകളിലെ കാപട്യം തിരിച്ചറിഞ്ഞപ്പോൾ എന്നിൽ ദൃശ്യമായ അറിവായിരുന്നില്ലേ ഞാൻ അന്വേഷിച്ച വെളിച്ചം! കവി പറയാതെ പറഞ്ഞുവെച്ചതും ഇതു തന്നെയായിരിക്കാം ... ആച്ചി 🖊️

വേനൽ

                                              പുഴ  മേഘത്തോട്  ചോദിച്ചു?                             കര കടലിനോട് ചോദിച്ചു?                               മരങ്ങൾ കിളികളോട് ചോദിച്ചു ?                 കുട്ടി അമ്മയോട് ചോദിച്ചു ,മഴയെന്തേ വരാഞ്ഞത് ??                 വറ്റിയ പുഴകൾക്കറിയില്ല ,                   മലിനമാക്കപ്പെട്ട  കടലിനുമറിയില്ല.                   അമ്മ ഉത്തരം നൽകി!!                           മഴ പിണങ്ങിയതാണെന്ന്.. സ്വാർത്ഥനായ മനുഷ്യനോട് ,                 എന്നിട്ടവനിപ്പോൾ മഴയെ പരതുന്നു -                 അവന്റെ പരീക്ഷണ ശാലയിൽ..