ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മരണം

 


മരണത്തിന്റെ നിറം കറുപ്പാണോ?

ആര് പറഞ്ഞു മരണത്തിന്  നിറം ഉണ്ടെന്ന്?

ഇല്ലേ???
നിറമിലെങ്കിലും മരണം ഇരുട്ടല്ലേ-

ഇരുട്ടിന്റെ നിറം കറുപ്പല്ലേ, അപ്പോൾ മരണത്തിന്റെ നിറവും അത് തന്നെ.


ഇരുട്ടിനെ എനിക്ക് പേടിയായിരുന്നു- കറുപ്പിന്റെ-
സൗന്ദര്യം കണ്ടെത്തുന്നത് വരെ,

പക്ഷെ ഇന്ന് ഞാൻ ഇരുട്ടിനെ സ്നേഹിക്കുന്നു-
മരണത്തെ സ്നേഹിക്കുന്നത്പോലെ...


എന്റെ യാത്രകൾക്ക് ലക്ഷ്യങ്ങളുണ്ട്,

കൊതി തീരാതെ ഞാൻ സഞ്ചരിക്കുന്നു..
എന്റെ മരണത്തെ കണ്ടെത്തുന്നത് വരെ,

എന്റെ മരണം, അതാണെന്റെ  ലക്‌ഷ്യം,

നാഥന് ഞാൻ കൊടുക്കുന്ന ഉത്തരങ്ങൾ,

അതിനുവേണ്ടി ഞാൻ സഞ്ചാരിയായി, അല്ല എന്നെ -

സഞ്ചാരിയാക്കി.. എല്ലാം നിന്റെ തീരുമാനങ്ങൾ, ഞാൻ നിന്റെ- 
അടിമയല്ലയോ,

ഇരുൾ വീണ വഴികൾ മാത്രമെനിക്ക് പരിചയമുള്ളൂ,
നീ നൽകിയ വെളിച്ചം വിസ്മരിച്ചീ പാപിയാം സ്വാർത്ഥൻ,

ഒരു വേള മനുഷ്യനായ് ജീവിച്ചിരുന്നേൽ,
ഒരു വിത്തു വിതച്ചിരുന്നേൽ,
തണലായ്‌ മാറിയിരുന്നേൽ,
ഇടാറില്ലായിരുന്നെൻ ഹൃദയം,

അസ്തമയത്തിനു സമയമായെന്നറിയുമ്പോൾ-
വൈകിയ ചിന്തകളെന്തിനു  നൽകി,

നിൻ വിചാരണം, അസ്ത്രങ്ങളായ്-
നെഞ്ചിൽ തറക്കുന്നു,

അശ്രു പൊടിയുന്നു, ഹൃദയ വേദനയ്ക്ക് കണ്ണീരിന്റെ അലങ്കാരമാണ്,
പാപ മോചനം നൽകൂ..

നശ്വര ജീവിതമേ,
മരണം കൊണ്ടെന്നിൽ വെളിച്ചമേകൂ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വാസുവേട്ടന്റെ കട (ഒരു അടിപൊളി ഊണിന്റെ കഥ)

ഇതൊരു paid പ്രൊമോഷൻ ഒന്നും അല്ലാട്ടോ, ചില സന്തോഷങ്ങൾ പങ്കുവെക്കുമ്പോൾ ഇരട്ടി മധുരം ണ്ടാവല്ലോ, അങ്ങനത്തെ ഒന്നാണിത്.  യാത്രകൾ മനസിനും ശരീരത്തിനും ഉണർവേകുന്നതുപോലെ നാവിനും പുതു രുചികൾ സമ്മാനിക്കാറുണ്ട്, അത്തരത്തിലൊരു രുചി കഴിഞ്ഞ ദിവസങ്ങളിലെ യാത്രയും സമ്മാനിച്ചിരുന്നു.  മലകളും പുഴകളും വെള്ളച്ചാട്ടങ്ങളും എന്നും മനസ്സിന് കുളിരേകുന്നവയാണ്, കൊറോണ കാരണം ഒന്ന് മനസ്സറിഞ്ഞു നീട്ടിപ്പിച്ചൊരു റൈഡ് അടിച്ചിട്ട് കൊറേ ആയി. വല്ലാണ്ട് ഉള്ളിന്ന് പ്രചോദനം ഉണ്ട്, പക്ഷെ എന്താ ചെയ്യാ. ഇങ്ങനെ.. കാത്തിരിക്കാൻ തുടങ്ങിട്ട് കൊറേ ആയി, അപ്പോഴാണ് ചെറിയ ഇളവുകളൊക്കെ സർക്കാർ പ്രഖ്യാപിക്കുന്നത്, പിന്നെ ഒന്നും ആലോജിച്ചില്ല. അടുത്ത് തന്നെ പുയ്യാപ്ല ആവാൻ പോവുന്ന ഉനൂനെ വിളിച്ചു, ഓനിത് കേൾക്കാൻ കാത്തു നിൽക്കുന്ന പോലെ ആയന്. അങ്ങനെ സെറ്റ് ആക്കി പവറിൽ മ്മൾ ബുള്ളറ്റ് മുരുണ്ടി. ഇങ്ങനെ ആയിരുന്നു ഈ യാത്ര ഉണ്ടായത്. എന്തായാലും ആ യാത്രയെ കുറിച്ച് പിന്നീടാവാം.  ഇപ്പൊ ഞമ്മളെ വിഷയം വാസുവേട്ടന്റെ കടയാണല്ലോ, യാത്രയുടെ 2ആം ദിവസം വളരെ യാദർഷികമായാണ് വഴിയരികിൽ കണ്ട ഐസ്ക്രീം കഴിക്കാൻ തോന്നിയത്. അങ്ങനെ ഐസ്ക്രീം കഴിച്ച് ഒന...

റൂഹിനോട്‌

വാക്കുകൾക്കുവേണ്ടി ഇരുട്ടിൽ തപ്പാൻ തുടങ്ങിയിരിക്കുന്നു. ശൂന്യമാവുന്നു.. ഒന്നുമില്ലാതായിരിക്കുന്നു എന്ന സത്യം- വേദനിപ്പിക്കുന്നു. എന്നിലെ അഹങ്കാരമായിരുന്നു തിരശ്ശീലയിൽ- നിറഞ്ഞാടിയതെന്ന സത്യവും, വല്ലാതെ ഉള്ളിൽ കിടന്ന് പൊള്ളിക്കുന്നുണ്ട്. ഒരു ധൂളിയായ് കാറ്റിനൊപ്പം വിദൂരതയിലേക്ക് റൂഹിന്റെ ലോകത്തേക്കെന്ന് മന്ത്രിക്കുന്നു.. കാഴ്ചകൾക്ക് നിറമില്ല, കേൾവിയിലൊന്നും സംഗീതമില്ല, ഓരോ കാല്പാടും ഇന്നലെകളെ മറന്നു പായുന്നു. ഒരുവനിലേക്ക്, നാഥനിലേക്ക്- ഇനിയധികമില്ലെന്ന് മന്ത്രിക്കുന്നു. കനലായ് വന്ന ഓർമ്മകൾ - ഉത്തരമില്ലാത്ത ചോദ്യമായ്, ഇരുട്ടിനെ പുല്കാനുള്ള വെമ്പലിനു തടസ്സമായ് നില്കുന്നു. ഓർമയിൽ താരാട്ടിന്റെ സംഗീതമില്ലാത്തവനിന്ന്  ചരമഗീതത്തിനും വകയില്ല.. ഓർമയിൽ തിളങ്ങുന്നു - എല്ലാം നിന്റെ ചെയ്തികൾ

മരണം

മരണമേ, എന്റെ മരണമേ.. അനുദിനം നീയെന്നിലേക്ക് അടുക്കുന്നു നിന്റെ പ്രണയം ഞാൻ അറിയുന്നു- എങ്കിലും നിനക്ക് സ്വന്തമാവാൻ ഞാൻ മടിക്കുന്നു.. നിന്റെ ദിവ്യമാം പ്രണയം പുലരുമെ...