ബാല്യം അനാഥമായിരുന്നില്ല, കൗമാരവുമെന്നെ അനാഥനാക്കിയില്ല, അനാഥ യൗവനമുനിക്കുണ്ടായിരുന്നില്ല, പക്ഷെ, ഇന്നെൻ വാർധക്യത്തിൽ- ഞാനനാഥനാണ്.. അറിഞ്ഞു ചെയ്‌ത തെറ്റുകളല്ല- ഞാൻ കണ്ട നന്മകൾ തെറ്റുകളായോ? ആഗ്രഹങ്ങളും, മോഹങ്ങളും ബലിയാടാക്കിയും, രാത്രികളെ പകലുകളാക്കിയും, എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നെയ്തു- ഞാൻ.. ഉഷ്ണവും, ശൈത്യവുമെന്നെ മടിയനാക്കിയില്ല, മഴയും, വെയിലുമെന്റെ വഴി മുടക്കിയില്ല, പക്ഷെ, സ്നേഹമായ്, രക്തബന്ധങ്ങളായ്- ഞാൻ കണ്ട സ്വപ്‌നങ്ങൾ- ഇന്നെന്നോടാക്രോശിക്കുന്നു, പാടിയടച്ചാട്ടിയോടിക്കുന്നതിനു മുന്നേ- ഇറങ്ങിപോയിക്കൂടെയെന്നു നീരസപ്പെടുന്നെൻ മാനസം,.. സമയമായെന്ന് തിരിച്ചറിയുന്നു ഞാൻ, വൃദ്ധസദനത്തിൻ തുറന്ന വാതിലുകളെനിക്ക് സ്വാഗതമോതുന്നു, തീരാ പരീക്ഷണമായ് ആ നടുക്കളത്തിൽ കിടന്നു പിടയുന്നെൻ സ്വപ്‌നങ്ങൾ, വയ്യ, ഇനി തോൽക്കാൻ വയ്യ, മൃത്യു ദേവാ, കാത്തിരിക്കാൻ വയ്യ നിന്നെ, മരണമേ, സ്വയം വരിക്കുന്നു നിന്നെ ഞാൻ, അവസാനമെങ്കിലും തിരിച്ചറിയുന്നു ഞാൻ, എൻ പാപക്കറകൾ കഴുകിക്കളയാൻ നീ നല്കിയതീ ജൻമമെന്ന്.